ചിതറ: ജെ.സി.ബി ഓപ്പറേറ്റർ മാങ്കോട്,ചിതറ ,കോത്തലയിൽ റഹ്മത്ത് മൻസിലിൽ മുഹമ്മദ് റാഫിയെ(28) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇക്കിഞ്ഞ 12ന് വൈകിട്ട് 6നാണ് സംഭവം. മുഹമ്മദ് റാഫി ജെ.സി.ബി ചിതറ പമ്പിൽ പാർക്ക് ചെയ്തിരുന്നു. തുടർന്ന് മുഹമ്മദ് റാഫിയുമായി വൈരാഗ്യമുള്ള ജിൻഷാദിന്റെ ജെ.സി.ബി അതിന് മുന്നിലായി പാർക്ക് ചെയ്തു. ജിൻഷാദിന്റെ ജെ.സി.ബി യിലെ ജോലിക്കാരായ വിഗ്നേഷ്, അഖിൽ കൃഷ്ണൻ, അമൽ കൃഷ്ണ എന്നിവർ വാഹനം പാർക്ക് ചെയ്തതിനുശേഷം മുഹമ്മദ് റാഫിയുടെ ജെ.സി.ബി കുത്തി തുറക്കുവാൻ ശ്രമിച്ചു. ഇതുകണ്ട് മുഹമ്മദ് റാഫി വന്ന് അവരെ തടയുകയും ഇതിനെ തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് മുഹമ്മദ് റാഫിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് രാത്രി എട്ടുമണിയോടെ ജിൻഷാദ് ഒരു ബൈക്കിൽ
പമ്പിൽ എത്തുകയും തന്റെ കൈവശം ഒളിച്ചു വച്ചിരുന്ന വാളുകൊണ്ട് മുഹമ്മദ് റാഫിയെ ആഞ്ഞു വെട്ടുകയുമായിരുന്നു. വെട്ടു കൊണ്ട റാഫി നിലത്ത് വീഴുകയും നാട്ടുകാർ ഓടിക്കൂടി അടിയന്തര ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതികളെല്ലാം ഒളിവിൽ പോയി. ചിതറ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15ന് പുലർച്ചെ വിഗ്നേഷിനെ കടക്കൽ നിന്ന് അറസ്റ്റ് ചെയ്തു. ഇന്നലെ തെങ്കാശിയിലെ ഒരു ലോഡ്ജിൽ നിന്ന് ജിൻഷാദിനെയും അഖിൽ കൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇനി അമൽ കൃഷ്ണയെ പിടികൂടാനുണ്ട്.ജെ.സി.ബി ഓപ്പറേറ്റർമാർ തമ്മിലുള്ളകുടിപ്പകയാണ് സംഭവത്തിന്പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചിതറ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതികളെറിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |