കോഴിക്കോട്: ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയങ്ക (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. താൻ എന്തെങ്കിലും ചെയ്താൽ അതിന്റെ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രിയങ്ക പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ മുറി തുറക്കാത്തതിനാൽ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പ്രിയങ്കയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മുറിയിൽ നിന്ന് കുറിപ്പും കണ്ടെത്തി. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്നും പ്രിയങ്കയുടെ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നു. എന്നാൽ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. പുറത്തുവന്ന ശബ്ദരേഖയിലും ലഭിച്ച കുറിപ്പിലും സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശം ഉണ്ട്.
ജനുവരിയിൽ രാജിവയ്ക്കാനിരുന്ന തന്നോട് മാർച്ചിൽ അവധി തരാമെന്ന് ഭീഷണിപ്പെടുത്തും പോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചിൽ അവധി ചോദിച്ചപ്പോൾ 23 മുതൽ എടുത്തോയെന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധി തരില്ലെന്നാണ് പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |