കോട്ടയം: ചോറ് വിളമ്പി നൽക്കാത്തതിന് അമ്മയെ കാനയിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്ന മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയനാപുരം കൊച്ചുതറത്താഴ്ചയിൽ ബൈജുവിനെയാണ് അമ്മ നന്ദായിനിയെ (73) കൊന്ന കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി 2 (സ്‌പെഷ്യൽ) ശിക്ഷിച്ചത്. ജഡ്‌ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത്.പിഴത്തുക ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി പ്രതി തടവ് അനുഭവിക്കണം. 2022 ജനുവരി 22ന് ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിൽ എത്തിയ ബൈജുവിന് നന്ദായിനി ചോറ് വിളമ്പി നൽകാത്തതിലായിരുന്നു പ്രകോപനം. അന്നത്തെ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷവിധിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |