ന്യൂഡൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപേ വിജയമുറപ്പിച്ച് ബി.ജെ.പി. മുഖ്യമന്ത്രി പ്രേമഖണ്ഡു അടക്കം അഞ്ചുപേർക്ക് സംസ്ഥാനത്ത് എതിർ സ്ഥാനാർത്ഥികളില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബി.ജെ.പി സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സ്ഥാനാർത്ഥികളെ നിറുത്തിയില്ല.
ഇതോടെ അഞ്ചിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കിൽ ഇവരെ വിജയികളായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് മുക്തോ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് പേമ ഖണ്ഡു മത്സരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |