പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് (30) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 24നാണ് ആലത്തൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേർന്ന് തീ അണച്ച് രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
95 ശതമാനത്തോളം പൊള്ളലേറ്റ രാജേഷിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി പരാതി നൽകിയതിന്റെ പേരിൽ രാജേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഈ സംഭവങ്ങൾ നടക്കുന്നത്. പരാതി പിന്നീട് ഒത്തുതീർപ്പായി. എന്നാൽ, സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് രാജേഷ് ജീവനൊടുക്കിയതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |