പൂച്ചാക്കൽ : ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരവും സർട്ടിഫിക്കറ്റുകളുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെമ്മീൻ പീലിംഗ് ഷെഡുകളുടെ പ്രവർത്തനം ഏപ്രിൽ ആദ്യവാരത്തോടെ നിർത്തിവെക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ കരപ്പുറത്ത് ചെമ്മീൻ ഷെഡുകളിൽ ജോലി ചെയ്ത് ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പേർ വഴിയാധാരമാകും. പാരമ്പര്യമായി കയർ മേഖലയിൽ തൊഴിലെടുത്ത് ജീവിച്ചിരുന്നവർ, ആ മേഖല തകർന്നപ്പോൾ കയർ ഷെഡുകളിച ചെമ്മീൻ പീലിംഗ് തൊഴിൽ ആരംഭിച്ചതാണ്. മലിനജലം സംസ്ക്കരിക്കാനുള്ള സംവിധാനം ഇല്ലാതെയും ശുചിത്വമില്ലാതെയും ചില പീലിംഗ് ഷെഡുകൾ പ്രവർത്തിക്കുന്നതിനെതിരെ പാണാവള്ളി പഞ്ചായത്തിലെ 5 പേർ ചേർന്ന് ഹൈക്കോടതി സമീപിച്ചതിനെ തുടർന്നാണ് നിർണ്ണായകമായ വിധിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |