ആലപ്പുഴ: ഉത്സവ സീസൺ പടിവാതിലിലെത്തിയിട്ടും മാവേലിസ്റ്റോറുകളിൽ ജനപ്രിയ സബ്സിഡി ഇനങ്ങളായ പരിപ്പും പയർവർഗങ്ങളും എത്തിയില്ല. പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ സർക്കാർ 200കോടി രൂപ അനുവദിച്ചിരുന്നു. 13ഇന സബ്സിഡി സാധനങ്ങളിൽ കഴിഞ്ഞ സെപ്തംബറിന് ശേഷം വെളിച്ചെണ്ണമാത്രമായിരുന്നു ഉണ്ടായിരുന്നത്.
ജയ അരി, പച്ചരി, പഞ്ചസാര, കടല, തുവര പരിപ്പ്, വൻപയർ, ഉലുവ, കടുക് എന്നീ ഇനങ്ങളാണ് ഇല്ലാത്തത്. വിഷു, ഈസ്റ്റർ, റംസാൻ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി സബ്സിഡി സാധങ്ങളുമായി അടുത്ത മാസം 13വരെ ഫെയർ ആരംഭിക്കാൻ സപ്ളൈകോ ഔട്ട്ലെറ്റുകൾക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകി.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് വില്പന നടത്തിയത്. ഉത്സവ സീസണുകളിൽ 30 മുതൽ 50ശതമാനം വരെയും ഇളവിൽ സാധനങ്ങൾ വാങ്ങാം.
സബ്സിഡി ആറ് ഇനത്തിന്
ഇപ്പോൾ ആറ് ഇനം മാത്രമാണ് സബ്സിഡി ഇനത്തിൽ ലഭിക്കുന്നത്. കെ.റൈസ്, വെളിച്ചെണ്ണ, ഉഴുന്ന്, ചെറുപയർ, മല്ലി, മുളക് എന്നീ ഇനങ്ങളാണ് ഉള്ളത്. കെ.റൈസിന് സഞ്ചി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പത്ത് ചാക്ക് അരി വിതരണത്തിന് പത്തിൽ താഴെ സഞ്ചിയാണ് ഔട്ട്ലെറ്റുകളിൽ എത്തിയിട്ടുള്ളത്. എല്ലാവർക്കും സഞ്ചി നൽകാൻകഴിയാതെ വരുന്നത് ഡിപ്പോകളിൽ എത്തുന്ന ഉപഭോക്താക്കളും ജീവനക്കാരുമായി വാക്കേറ്റത്തിൽ കലാശിക്കാറുണ്ട്.
സബ്‌സിഡി സാധനങ്ങൾ
(ഇനം, ലഭിക്കുന്നഅളവ്, വിലരൂപയിൽ),
1.കെ.റൈസ് (5കിലോ), 150
2.ചെറുപയർ(500ഗ്രാം), 92
3.ഉഴുന്ന്(ഒരു കിലോ), 98
4.മുളക്(500ഗ്രാം), 82
5.മല്ലി(500ഗ്രാം), 39
6.വെളിച്ചെണ്ണ( 1 കിലോ),147
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |