തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ലെന്നും നിയമപരമായ വഴിയിലൂടെയാണ് പണം സമാഹരിച്ചതെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന സാമ്പത്തിക വിദഗ്ധർ വ്യവസായ പ്രമുഖർ, മറ്റ് വിവിധമേഖലകളിലുള്ളവരുമായി നടന്ന 'രാഷ്ട്രീയ തുടർച്ച സാമ്പത്തിക ഭദ്രതയ്ക്ക് ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രതിപക്ഷം ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും ഇലക്ടറൽ ബോണ്ടിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയിൽ തന്നെയാണ് നടന്നത്.
കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യത്തെ മദ്ധ്യവർഗം ഉയർന്നു. അവരുടെ ജീവിത നിലവാരം ഉയർന്നു. അതിനർത്ഥം ദർദ്രർ കുറയുന്നുവെന്നാണെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാരിന്റെ രാഷ്ട്രീയ തുടർച്ച അത്യാവശ്യമാണ്. പത്ത് വർഷത്തെ കഠിനാധ്വാനം നഷ്ടപ്പെടുത്താൻ അനുവദിക്കരുത്. തുടർഭരണമാണ് ആവശ്യപ്പെടുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ മോഡറേറ്ററായി. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖർ, സുധീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |