തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിവസമായ ഇന്നലെ സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 14 പേർ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇടതുമുന്നണിയുടെ കൊല്ലത്തെ സ്ഥാനാർത്ഥി മുകേഷും ബി.ജെ.പി.യുടെ കാസർകോട്ടെ സ്ഥാനാർത്ഥി എം. എൽ.അശ്വിനിയും പത്രിക സമർപ്പിച്ചു.
മുകേഷ് രണ്ട് സെറ്റും അശ്വിനി മൂന്ന് സെറ്റും നൽകി.കാസർകോട്ട് ബി.ജെ.പി.യുടെ ഡമ്മി എ. വേലായുധനും പത്രിക നൽകി.
തിരുവനന്തപുരത്ത് ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി.എസ് (എസ്.യു.സി.ഐ), സുശീലൻ.എം (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ), എറണാകുളത്ത് സിറിൾ സ്കറിയ ( സ്വതന്ത്രൻ ),കൊല്ലത്ത് എസ്.യു.സി.ഐ.യുടെ ട്വിങ്കിൾ, സുരേഷ് കുമാർ ( സ്വതന്ത്രൻ ) മാവേലിക്കരയിൽ എം.വേലായുധനും കോട്ടയത്ത് ജോമോൻ ജോസഫ് സാംപ്രിക്കലും തൃശ്ശൂരിൽ കെ.പത്മരാജനും (സ്വതന്ത്രന്മാർ) കോഴിക്കോട് എസ്.യു.സി.ഐ.യുടെ എം. ജ്യോതിരാജ് എന്നിവരും പത്രിക നൽകി. പത്രികകളുടെ ജില്ലതിരിച്ചുള്ള പട്ടിക
തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും സമർപ്പിച്ചില്ല.
ആകെ 18 പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
ഇന്ന് പത്രികാസമർപ്പണമില്ല. 31നും ഏപ്രിൽ ഒന്നിനും ബാങ്ക് അവധിയായതിനാൽ പത്രിക നൽകാനാവില്ല.ഇനി മാർച്ച് 30, ഏപ്രിൽ രണ്ട്, മൂന്ന്, നാല് എന്നീ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ പത്രിക സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |