തൃശൂർ: മാസപ്പടി വിവാദത്തിൽ ഇ.ഡി വന്നാൽ ബി.ജെ.പിയുമായി ഡീൽ ആരംഭിച്ചുവെന്ന് കണക്കാക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡി നിശബ്ദമായാൽ ഡീൽ ഉറപ്പിച്ചു. ബി.ജെ.പിയെ മൂന്നാം സ്ഥാനത്ത് തള്ളാനാണ് ഞങ്ങളുടെ ശ്രമം. എന്നാൽ ബി.ജെ.പിയെ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് പിണറായി വിജയന്റെ ശ്രമം. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ തലയ്ക്ക് മുകളിൽ ബി.ജെ.പിയെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ അത് ഈ മണ്ണിൽ ചെലവാകില്ല. സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ ചെറുത്ത് തോൽപിച്ച് യു.ഡി.എഫ് ഇവിടെ വിജയിക്കും.
തൊഴിലുറപ്പ് വേതനം കൂട്ടിയത് ഇലക്ഷൻ നാടകമാണ്. ഞങ്ങൾ ഇത് മുൻപേ ആവശ്യപ്പെട്ടതാണ്. ഇനി പൂർവകാല പ്രാബല്യത്തിൽ വരുത്തണം. മുൻപേ ചെയ്യേണ്ടതാണ്, ഇപ്പോഴെങ്കിലും ചെയ്തതിൽ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. 95 ലക്ഷം വേണ്ടിടത്ത് 25 ലക്ഷം പോലും ഇല്ല. എങ്കിലും പ്രവർത്തകർ മുണ്ട് മുറുക്കിയുടുത്തും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |