കണ്ണൂർ : പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ബീച്ചിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു, അതേസമയം ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല കസ്റ്റഡിയിലെടുത്തയാളെ എ.സി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി കുടീരത്തിൽ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, ഒ. ഭരതൻ,മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി കുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു,. പ്രദേശത്തെ മുഴുവൻ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |