ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് അംഗങ്ങളെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അബ്ദുൾ ഖാദർ പൂത്തൂർ, അൻഷാദ് ബദ്രുദീൻ, ഫിറോസ് കെ എന്നിവരെയാണ് ഇ,ഡി അറസ്റ്റ് ചെയ്തത്, പി.എഫ്,ഐയുടെ ഫിസിക്കൽ ട്രെയിനർമാരായി പ്രവർത്തിക്കുകയായിരുന്നു അറസ്റ്റിലായ മൂന്നുപേരും. പ്രതികളെ ശനിയാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പി.എഫ്.ഐ കേഡറിന് ആയുധപരിശീലനം നൽകുകയും അതിനായി ഇവർ നിരോധിത സംഘടനയിൽ നിന്ന് വൻതുക കൈപ്പറ്റുകയും ചെയ്തു. തീവ്രവാവദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2022 സെപ്തംബറിലാണ് കേന്ദ്രം പി.എഫ്.ഐയെ നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |