തിരുവനന്തപുരം: കോൺഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് തിരഞ്ഞെടുപ്പ് ഗോദയിൽ മോദി വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ഇലക്ട്രൽ ബോണ്ടു വഴി കവർന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം ബി.ജെ.പി ഒഴുക്കുന്നതിനിടയിലാണ് വെല്ലുവിളി. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് എ.ഐ.സി.സിയുടെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ധർണ ഇൻകംടാക്സ് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് മുമ്പ് തന്നെ കോൺഗ്രസിന്റെ 135 കോടി ആദായനികുതി വകുപ്പ് ബലമായി പിടിച്ചെടുക്കുകയും 250 കോടി മരവിപ്പിക്കുകയും ചെയ്തു. 1823.08 കോടി ഉടനെ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം മരവിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ജർമനിയും ജനാധിപത്യവിരുദ്ധ നടപടിയെ അപലപിച്ച് രംഗത്തെത്തി. ഇവർ സഹായിക്കമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കോൺഗ്രസ് നിരസിച്ചു. 300 സീറ്റ് നേടി ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുമതല നൽകി
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനച്ചുമതല ജെയ്സൺ ജോസഫിന്. കെ.പി.സി.സിയിൽ നിന്നും തിരഞ്ഞെടുപ്പു ചുമതല ലഭിച്ച അദ്ദേഹം വീക്ഷണം എം.ഡിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |