SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.47 PM IST

വർഷങ്ങൾക്ക് മുൻപ് കാട്ടിൽ നിന്ന് കണ്ടെത്തിയത് അത്യപൂർവ തെളിവ്, വംശനാശം സംഭവിച്ച ജാവൻ കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സംശയം

javan-tiger

ജക്കാർത്ത:മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ് വംശനാശം സംഭവിച്ചെന്ന് കരുതപ്പെടുന്ന ജാവൻ കടുവ ഇപ്പോഴും കാടുകളിലുണ്ടോയെന്ന് സംശയമെന്ന് ഇന്തോനേഷ്യൻ പരിസ്ഥിതി മന്ത്രാലയം. അടുത്തിടെ നടന്ന കുറച്ച് പഠനങ്ങളനുസരിച്ച് ജാവൻ കടുവയെ കണ്ടുപിടിക്കുന്നതിനായുളള കൂടുതൽ ഗവേഷണങ്ങൾ നടത്താൻ തീരുമാനിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതിനായി വനങ്ങളിൽ ക്യാമറ ട്രാപ്പുകളുടെ സഹായത്തോടെ ജാവൻ കടുവയുടെ ഡിഎൻഎ അവശേഷിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനുളള ശ്രമം ആരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥനായ സത്യവാൻ പുദ്യത്മാകോ അറിയിച്ചു.

1980ഓടുകൂടി ജാവൻ കടുവ കാടുകളിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് വിവരം. 2019ൽ വെസ്​റ്റ് ജാവയിലെ ഒരു കാടിനുളളിൽ നിന്ന് കണ്ടെടുത്ത കടുവയുടെ മുടിയിഴകളിൽ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ജാവൻ കടുവയുടെ ഡിഎൻഎയുടെ സമാന സ്വഭാവം കാണിക്കുന്നുവെന്ന് തെളിഞ്ഞതോടെയാണ് നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസി (ബിആർഐഎൻ) അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനം കേംബ്രിഡ്ജ് യൂണിവേഴ്സി​റ്റിയിലെ ചില ഗവേഷകർ അടുത്തിടെ നടത്തിയിരുന്നു.

പഠനമനുസരിച്ച് വെസ്​റ്റ് ജാവയിലെ സുകബുമി നഗരത്തിനടുത്തുളള ഒരു വനത്തിൽ നിന്നാണ് പ്രദേശവാസിക്ക് കുടവയുടെ മുടി ലഭിച്ചത്. ഇവിടെയുളള ഒരു താമസക്കാരൻ കടുവയുടെ കാൽപ്പാടുകൾ പിന്തുടർന്നപ്പോഴാണ് ഒരു വേലിയിൽ കുടുങ്ങിയ നിലയിൽ മുടിയിഴകൾ കണ്ടെത്തിയത്. ഇതോടെയാണ് ജാവൻ കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന ഊഹത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. കടുവയെ കണ്ടെത്തുന്നതിനായും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമുളള തയ്യാറെടുപ്പിലാണ് ഗവേഷകരെന്നും ഉദ്യോഗസ്ഥർ പറയുന്നു.

1980,1940എന്നീ കാലയളവിലാണ് ജാവൻ കടുവകൾക്കും ബാലിനീസ് കടുവകൾക്കും കാടുകൾ വെട്ടിത്തെളിച്ചതിലൂടെയും നിരന്തരമായ വേട്ടയാടലുകളിലൂടെയും വംശനാശം സംഭവിച്ചത്. അതേസമയം, ഇവിടത്തെ ദ്വീപസമൂഹത്തിൽ കാണപ്പെട്ടിരുന്ന സുമാത്രൻ കടുവകൾ അന്ന് അതീജീവിച്ചിരുന്നു. എന്നാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണ്ടെത്തൽ പ്രകാരം സുമാത്രൻ കടുവകൾ ഇപ്പോൾ ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും ദ്വീപിലെത്തുന്നവർ അനധികൃതമായി വേട്ടയാടാൻ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ജാവൻ കടുവ ഇപ്പോഴും വനങ്ങളിൽ ഉണ്ടെന്ന് കണ്ടെത്തിയാൽ അതിനെ ഒരു സംരക്ഷിത മൃഗമായി പരിഗണിക്കുമെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായി കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TIGER, FINDINGS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.