തിരുവനന്തപുരം: ഭൂമിയുടെ ന്യായവില ഇന്നുമുതൽ പരിഷ്കരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം പ്രാബല്യത്തിലാകുന്നത് വൈകും. മാനദണ്ഡങ്ങൾ നിശ്ചയിക്കാത്തതാണ് കാരണം. ഓരോ പ്രദേശത്തുമുള്ള മാർക്കറ്റ് വില പരിശോധിച്ചും മറ്രു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും വില്ലേജ് ഓഫീസർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒയാണ് ന്യായവില നിശ്ചയിക്കേണ്ടത്. തിരഞ്ഞെടുപ്പ് തിരക്കുകൂടിയുള്ളതിനാൽ ഇതിനുള്ള നടപടികൾ പൂർണമായിട്ടില്ല. ന്യായവില നിശ്ചയിക്കാൻ പുതിയ സോഫ്റ്റ് വെയറും തയ്യാറാക്കണം. കൂടുതൽ ജീവനക്കാരും വേണം. രജിസ്ട്രേഷൻ വകുപ്പ് ഇന്നലെ വരെ ഇതുസംബന്ധിച്ച് ഒരുവിധ അറിയിപ്പുകളും നൽകിയിട്ടില്ല. സംസ്ഥാനത്ത് തുടങ്ങിയ ഡിജിറ്റൽ റീസർവേ പകുതിപോലും തീർന്നിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |