തിരുവനന്തപുരം: ഇ പോസ് തകരാറ് മൂലം താൽക്കാലികമായി നിറുത്തിയ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് പുനരാംഭിച്ചില്ല. ഇ പോസ് തകരാർ പരിഹരിക്കാത്തതാണ് കാരണം. മാർച്ച് 31നു മുമ്പ് മസ്റ്രറിംഗ് പൂർത്തിയാക്കാനായിരുന്നു കേന്ദ്ര നിർദേശം. അത് നടപ്പാകാത്തത് റേഷൻ വിതരണത്തെ ബാധിക്കുമോ എന്ന് വ്യക്തമല്ല.ഏപ്രിലിലെ റേഷൻ സ്റ്റോക്കുണ്ട്.
മസ്റ്ററിംഗ് മാർച്ച് 31നു പകരം മേയ് 31 വരെ നീട്ടാൻ കേന്ദ്രത്തിന് കേരളം വീണ്ടും കത്തയച്ചിരുന്നു. കേന്ദ്രം മറുപടി നൽകിയിട്ടില്ല.എല്ലാവർക്കും മസ്റ്ററിംഗിന് സൗകര്യം ഒരുക്കുമെന്നാണ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചത്.
സർവർ ശരിയാക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടതിനാലാണ് 16 മുതൽ മസ്റ്ററിംഗ് നിറുത്തിയത്. അതിനു മുമ്പ് ഇ പോസ് തകരാറായി മസ്റ്ററിംഗിനൊപ്പം റേഷനും നിലച്ചിരുന്നു.
ഇത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി അദ്ധ്യക്ഷയായി സമിതി രൂപീകരിച്ചിരുന്നു. മസ്റ്ററിംഗ് നിറുത്തി റേഷൻ വിതരണം മാത്രമായിട്ടും ഇ പോസ് കാര്യക്ഷമമായില്ല. 15 ലക്ഷത്തിലധികം പേർ ഒ.ടി.പി വഴിയാണ് റേഷൻ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |