തൃശൂര്‍: പട്‌ന എക്‌സ്പ്രസില്‍ അന്യസംസ്ഥാന തൊഴിലാളി ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് സിനിമ നടന്‍ കൂടിയാണ്. 14ല്‍പ്പരം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി രജനീകാന്ത ആണ് വിനോദിനെ കൊലപ്പെടുത്തിയത്.
ടിക്കറ്റ് എടുക്കാത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് വൈകുന്നേരം ആറരമണിയോടെയാണ് വിനോദ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. പ്രതിയും തൃശൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. മറ്റൊരു ട്രെയിന്‍ കയറിയാണ് വിനോദ് മരിച്ചത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് വിനോദ്.
തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം. രജനീകാന്ത് വിനോദിനെ തള്ളിയിടുകയായിരുന്നു. അടുത്ത ട്രാക്കിലേക്ക് തെറിച്ച് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതിയെ പാലക്കാട് റെയില്‍വേ പൊലീസ് ആണ് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു. നിലവില്‍ രജനീകാന്ത റെയില്‍വേ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |