കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുക 15036 പേർ. 85 വയസു പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമാണ് അസന്നിഹിത വോട്ടർമാർ(ആബ്‌സെന്റീ വോട്ടർമാർ) ആയി പരിഗണിച്ച് വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. 85 വയസു പിന്നിട്ട 12457 പേരും ഭിന്നശേഷിക്കാരായ 8499 പേരുമാണ് ജില്ലയിൽ അന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള 12 ഡി അപേക്ഷ പൂരിപ്പിച്ചു നൽകിയത്. ആകെ 20956. ഇതിൽ വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാൻ തീരുമാനിച്ചത് 15036 പേരാണ്. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരും.
.
നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്ക്( 85 വയസു പിന്നിട്ടവർ, ഭിന്നശേഷിക്കാർ എന്ന ക്രമത്തിൽ) കോട്ടയം: 939, 325, പുതുപ്പള്ളി: 1318,418, ഏറ്റുമാനൂർ: 1404,519. പാലാ: 1521, 700. കടുത്തുരുത്തി 1596, 648. വൈക്കം: 744,405, കാഞ്ഞിരപ്പള്ളി: 1307, 414. പൂഞ്ഞാർ: 998,428, ചങ്ങനാശേരി 965, 387.
കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് മുമ്പുള്ള ദിവസങ്ങളിലായിരിക്കും ആബ്‌സെന്റി വോട്ടിനുള്ള സൗകര്യമൊരുക്കുക. .
വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ തെരഞ്ഞെടുത്തവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയശേഷമായിരിക്കും പോളിങ് സംഘം എത്തുക. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |