കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ ഗവർണർ ഹൈക്കോടതിയിൽ സമർപ്പിച്ചു. സർവകലാശാലയുടെ പട്ടിക അവഗണിച്ചുള്ള ഗവർണറുടെ നാമനിർദ്ദേശങ്ങളെ ചോദ്യംചെയ്തുള്ള ഹർജിയിലാണിത്. കക്ഷികളുടെ വാദം പൂർത്തിയായതിനു പിന്നാലെ രേഖകൾ സമർപ്പിക്കാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഗവർണറോട് നിർദ്ദേശിച്ചിരുന്നു.
എ.ബി.വി.പി പ്രവർത്തകരായ അഭിഷേക് ഡി. നായർ, സുധി സദൻ, എസ്.എൽ. ധ്രുവിൻ, മാളവിക ഉദയൻ എന്നിവരെയാണ് സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഇവരെ നാമനിർദ്ദേശം ചെയ്ത ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |