കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചയാളുടെ കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കിൽ മഹാ അപരാധമായി കാണേണ്ടതില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. അത്തരമൊരു വിലക്ക് പാർട്ടി ആർക്കും ഏർപ്പെടുത്തിയിട്ടില്ല. മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. പാനൂരിൽ നടന്ന നിർഭാഗ്യകരമായ സംഭവവുമായി പാർട്ടിക്ക് ബന്ധമില്ല. പരിക്കേറ്റവരെയൊക്കെ മുമ്പ് പാർട്ടി തള്ളിപ്പറഞ്ഞതാണ്.
എന്നാൽ അവർക്ക് ബന്ധുക്കളുണ്ട്. അച്ഛനും അമ്മയും ഉണ്ട്. അവരുമായി പരിചയമുള്ള ആരെങ്കിലും മരിച്ച വീട്ടിൽ പോയെങ്കിൽ മഹാഅപരാധമായി ചിത്രീകരിക്കേണ്ടതില്ല. സി.പി.എം പ്രവർത്തകരാണ് മരിച്ചതെങ്കിൽ പാർട്ടിയുടെ പേരിൽ റീത്ത് സമർപ്പിക്കും. ആദരാഞ്ജലി അർപ്പിച്ച് മുദ്രാവാക്യം വിളിക്കും. അതൊന്നും അവിടെ ഉണ്ടായിട്ടില്ല.
വിനീഷിന് പാർട്ടിയുമായി
ബന്ധമില്ലെന്ന് പിതാവ്
പാനൂർ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ് എകരത്ത് നാണു പറഞ്ഞു. നിലവിൽ നടക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണം. സി.പി.എം മൂളിയാത്തോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നാണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |