ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ ഒൻപതും ജാർഖണ്ഡിലെ രണ്ട് സീറ്രുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ജാർഖണ്ഡിലെ ഗോഡ്‌ഡയിൽ എം.എൽ.എയായ ദീപിക സിംഗ് പാണ്ഡെയ്ക്കുപകരം പ്രദീപ് യാദവ് ജനവിധി തേടും. റാഞ്ചി മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി സുബോദ് കാന്ത് സഹായിയുടെ മകൾ യശസ്വിനിയെ സ്ഥാനാർത്ഥിയാക്കി. ആന്ധ്രയിൽ 25ഉം ജാർഖണ്ഡിൽ 14 ഉം ലോക്‌സഭാ സീറ്റുകളാണുള്ളത്. അതേസമയം പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |