ചേർത്തല: ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും പള്ളിപ്പുറം സ്വദേശികളുമായ വിപിൻ,പ്രജീഷ് എന്നിവർക്ക് നേരേ നടന്ന വധശ്രമം നടന്നതായ കേസിൽ പ്രതികളായ രണ്ടു ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി പള്ളിപ്പുറം പഞ്ചായത്ത് 14ാം വാർഡിൽ വാലേഴത്ത് വെളിവീട്ടിൽ പ്രജേഷ്(32),നാലാം പ്രതി വാലേഴത്തുവെളി വീട്ടിൽ അഖിൽ(23)എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ബെവീനാനാഥ് വിവിധ വകുപ്പുകളിലായി 18വർഷം തടവിനും 61000വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടചച്ില്ലെങ്കിൽ രണ്ടുവർഷവും ഏഴുമാസവും കൂടി തടവനുഭവിക്കണം.ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
രണ്ടും മൂന്നും പ്രതികളായ മായിത്തറ സ്വദേശികളായ ബാബു,കുഞ്ഞുമോൻ എന്നിവരെ മതിയായ തെളിവില്ലാത്തതിനാൽ വെറുതെ വിട്ടു. 2017ൽ പള്ളിപ്പുറം ഇൻഫോ പാർക്കിന് മുന്നിലുള്ള കരോണ്ടു കടവ് റോഡിൽ വെച്ചാണ് പള്ളിപ്പുറം കടേപ്പറമ്പ് വീട്ടിൽ വിപിൻ, പള്ളിപ്പുറം കടേപ്പറമ്പ് വീട്ടിൽ പ്രജീഷ് എന്നിവർക്ക് നേരേ അക്രമമുണ്ടായത്.അക്രമത്തിൽ വിപിനും പ്രിജീഷിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രജീഷിന്റെ കൈവിരലുകൾ അറ്റുപോയി. അക്രമം തടയാനെത്തിയ വാലേഴത്തുവെളി തങ്കപ്പനും പരിക്കേറ്റു.ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ ഇൻസ്പെക്ടർമാരായിരുന്ന വി.പി.മോഹൻലാൽ,പ്രതാപചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. രാധാകൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |