ശംഖുംമുഖം: നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ കാപ്പചുമത്തി ജയിൽ അടച്ചു. വെട്ടുകാട് ബാലനഗർ വയർലസ് കോളനി ടി.സി.34/1079 ൽ നൗഫൽ (34)വലിയതുറ, കൊച്ചുതോപ്പ്,ലിസി റോഡ്,ഫിഷർമെൻകോളനിയിൽ ടി.സി.78/1539ൽ സൂരജ്(38) എന്നീവർക്ക് എതിരെയാണ് വലിയതുറ പൊലീസ് കാപ്പചുമത്തിയത്. മയക്കുമരുന്ന കേസുൾപെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നും ഒരോ കേസിലും പിടികൂടി ജയിൽ അടയ്ക്കുന്നതിന് പിന്നാലെ ജാമ്യം നേടി പുറത്ത് ഇറങ്ങുന്നയിവർ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടത്തിനെ തുടർന്നാണ് തുടർ നടപടികൾ സ്വീകരിച്ച് കാപ്പ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുജപ്പുര സബ്ബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ് വരുകയായിരുന്ന നൗഫൽ കഴിഞ്ഞദിവസം കേസിൽ ജാമ്യം കിട്ടി ജയിലിൽ നിന്നു പുറത്ത് ഇറങ്ങുമ്പോഴായിരുന്നു കാപ്പ പ്രകാരം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച നൗഫലിന് എതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് വന്നതോടെ റിമാൻഡിൽ കഴിയുന്ന കേസിൽ ജാമ്യം കിട്ടിയതായി പൊലീസ് അറിയുന്നത് പുറത്ത് ഇറങ്ങുന്ന ഇയാൾ മുങ്ങുമെന്ന് വിവരം കിട്ടിയതിനെ തുടർന്ന് വലിയതുറ എസ്.ഐ എസ്. ശരത്‌ലാലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ജയിൽ കവാടത്തിൽ കാത്ത് നിന്ന് കസ്റ്റഡിൽ എടുക്കുകയായിരുന്നു. കാപ്പ ചുമത്തിയ വിവരം അറിയാതെ വിലസി നടന്ന സൂരജിനെ വലിയതുറ ഭാഗത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |