വടകര: ബോംബ് ഫാക്ടറികൾ തുറക്കുന്ന സി.പി.എം കേരളത്തെ തീവ്രവാദ ഹബാക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ജാവദേക്കർ ആരോപിച്ചു. മോദിയുടെ വികസന സങ്കൽപ്പത്തിലൂടെ കേരളത്തിൽ അഞ്ച് സീറ്റുകൾ നേടും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കൊപ്പം ബോംബ് കേസ് പ്രതി നിൽക്കുന്ന ചിത്രം മൊബൈൽ ഫോണിൽ അദ്ദേഹം ഉയർത്തിക്കാണിച്ചു.
എസ്.ഡി.പി.ഐ പിന്തുണ നേടിയതോടെ കോൺഗ്രസും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ബോംബ് പൊട്ടി മരിച്ചവർ തീവ്രവാദികളാണ്. എന്തിന് തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കെ.കെ. ശൈലജ വ്യക്തമാക്കണം. ഇക്കാര്യത്തിൽ ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയെന്നും ജാവ്ദേക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |