SignIn
Kerala Kaumudi Online
Thursday, 24 July 2025 10.58 AM IST

പഠനകാലത്ത് നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചു; മലയാളി യുവാവിനെതിരായ ബലാംത്സംഗ കേസ് റദ്ദാക്കി സുപ്രീംകോടതി 

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ പീഡന കേസ് സവിശേഷാധികാരം (142-ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ സ്വദേശിയുടെ സുഹൃത്തായ യുവതി നൽകിയ പരാതിയിലായിരുന്നു കേസ്. യുവതി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി.

ചെന്നെെയിലെ പഠനകാലത്ത് നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. 2006 -2010 കാലത്ത് ചെന്നെെയിൽ എൻജിനീയറിംഗ് പഠിച്ചിരുന്ന ഇരുവരും പ്രണയാത്തിലായിരുന്നു. പഠനത്തിന് പിന്നാലെ യുവാവിന് ബംഗളൂരുവിലും യുവതിയ്ക്ക് ചെന്നെെയിലും ജോലി ലഭിച്ചു. ജോലി ലഭിച്ച് ശേഷവും ഇരുവരും ബന്ധം തുടർന്നിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് യുവതി തമിഴ്നാട് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് യുവതിയെ വിവാഹം ചെയ്യാമെന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും പിന്നീട് വീണ്ടും അതിൽ നിന്ന് പിന്മാറി. തുടർന്ന് പൊലീസ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെ ജോലി ലഭിച്ച് ദുബായിലേക്ക് പോയ യുവാവിനെ റെഡ് കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് യുവതി തന്നെ അറിയിച്ചെങ്കിലും കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് മദ്രാസ് ഹെെക്കോടതി കേസ് റദ്ദാക്കിയില്ല. തുടർന്ന് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.