SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.50 PM IST

തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി, എംഎൽഎയായി തുടരാം

k-babu

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ. ബാബുവിന് ആശ്വാസം. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.ജി. അജിത്കുമാർ ആണ് വിധി പറഞ്ഞത്. ബാബുവിന് എംഎൽഎയായി തുടരാമെന്നും കോടതി വ്യക്തമാക്കി. ഒറ്റവരിയിലായിരുന്നു വിധി പ്രസ്‌താവം.

2021ലെ തിരഞ്ഞെടുപ്പിൽ കെ. ബാബുവിന്റെ പ്രചാരണത്തിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി. വോട്ടർമാർക്ക് യു.ഡി.എഫ് വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്കൊപ്പം അയ്യപ്പ സ്വാമിയുടെ ചിത്രവും ചേർത്തെന്നാണ് പ്രധാന ആരോപണം. കെ. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് മണ്ഡലത്തിൽ പ്രചരിപ്പിച്ചെന്നും മതത്തെ ഉപയോഗിച്ചത് ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ ലംഘനമാണെന്നുമാണ് സ്വരാജ് വാദിച്ചത്. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സമർപ്പിച്ചു. സ്വരാജ് ഹാജരാക്കിയത് കൃത്രിമ രേഖയാണെന്നായിരുന്നു കെ. ബാബു വാദിച്ചത്.


ബാബുവിന്റെ വിജയത്തിനെതിരെ സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ശക്തമായ ത്രികോണ മത്സരം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടിനാണ് കെ. ബാബു വിജയിച്ചത്.

ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. പ്രശ്‌നം അവസാനിച്ചുവെന്നും ബാബു പറഞ്ഞു. ഹർജിയിൽ പറയുന്നതുപോലെ സ്ലിപ്പ് അടിച്ചില്ല. കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു അത്. ജനകീയ കോടതിവിധി മാനിച്ചില്ല. ഇപ്പോൾ നീതിന്യായ കോടതി സത്യം കണ്ടെത്തിയിരിക്കുകയാണ്. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് കോടതി വിധിയും ജനകീയ വിധിയും മാനിക്കാൻ ഇടതുപക്ഷവും ഇടതുപക്ഷ സ്ഥാനാർത്ഥിയും തയ്യാറാവണമെന്നും കെ ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K BABU, ELECTION CASE, HIGHCOURT, PETITION, M SWARAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.