തൃപ്രയാർ: തളിക്കുളത്ത് വൻ സിന്തറ്റിക്ക് (എം.ഡി.എം.എ) മയക്കുമരുന്ന് വേട്ട. 12.5 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ തൃശൂർ റൂറൽ ഡാൻസഫ് ടീമും വാടാനപ്പിള്ളി പൊലീസും ചേർന്ന് പിടികൂടി. നീലഗിരി എരുമോട് ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യുവാണ് (24) പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം തീരദേശ ഹൈവേയിൽ തളിക്കുളം ഹൈസ്‌കൂളിനടുത്ത് നടത്തിയ പരശോധനയിലാണ് യുവാവിനെ പിടികൂടിയത്. റൂറൽ ഡിവൈ.എസ്.പി മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാർ, വാടാനപ്പിള്ളി എസ്.എച്ച്.ഒ ബി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്.എം.ശ്രീലക്ഷ്മി, റൂറൽ ഡാൻസാഫ് എസ്.ഐമാരായ സി.ആർ.പ്രദീപ്, പി.പി.ജയകൃഷ്ണൻ, വി.ജി.സ്റ്റീഫൻ, ടി.ആർ.ഷൈൻ, ഓഫീസർമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, സോണി സേവിയർ, എം.വി.മാനുവൽ, നിഷാന്ത്, കെ.ഷിന്റോ, വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐ ഫ്രാൻസിസ്, ഷിജിത്, ജ്യോതിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതി തീരദേശ മേഖലയിൽ മൊത്തവിൽപ്പന നടത്തുന്നതിനായാണ് എം.ഡി.എം.എ കൊണ്ടുവന്നത്. സിന്തറ്റിക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണിയാൾ. പ്രതിയെ മുൻപ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 58 ഗ്രാം എം.ഡി.എം.എ കേസിൽ അന്വേഷിച്ചു വരുന്ന ആളാണ്. അന്വേഷണത്തിൽ പ്രതി, ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് വ്യക്തമായി. പ്രതി മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപ്പന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു. ഉത്സവ സീസണായതിനാൻ വൻ ഡിമാൻഡാണ് മയക്കുമരുന്നിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |