കൊച്ചി: പൗരത്വ നിയമഭേദഗതിയെ ഇടതുപക്ഷം എതിർക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയാണ് ലക്ഷ്യം. നിയമ ഭേദഗതിക്കെതിരെ രാജ്യത്താദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കി. എന്നാൽ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറുകയാണ് കോൺഗ്രസ് ചെയ്തതെന്നും,, ചാലക്കുടിയിലെ
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ലോകത്ത് പരിഷ്‌കൃത സമൂഹങ്ങളിലൊന്നും പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല. മനുവിൻെ നിയമങ്ങൾ അടിസ്ഥാനമാക്കിയ ഭരണഘടനയാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നത്. ഇടതു നേതാക്കളാണ് പ്രക്ഷോഭകർക്ക് സംരക്ഷണം നൽകാൻ ഓടിയെത്തിയത്. ദേശീയ നേതാക്കൾ അറസ്റ്റിലായി. ഒരു കോൺഗ്രസ് നേതാവു പോലും അതിലുണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറയാത്തതും രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതും എന്തിനാണെന്ന് വ്യക്തമാക്കണം. കരി നിയമങ്ങളെ പാർലമെന്റിൽ എതിർക്കാൻ കേരളത്തിലെ യു.ഡി.എഫ് എം.പിമാർ തയ്യാറായില്ല. കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കിയപ്പോഴും മിണ്ടാതെ അവഗണനയ്ക്ക് അവർ കൂട്ടു നിൽക്കുകയാണ്.-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |