പാലക്കാട്: പാനൂരിൽ ബോംബ് സ്‌ഫോടനം എൻ.ഐ.എ അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല
ആവശ്യപ്പെട്ടു
ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങരയിൽ ഐ.എൻ.ടി.യു.സി പ്രവർത്തകനെ കൊലപ്പെടുത്തിയത് പാർട്ടിയുടെ അറിവോടെ ആണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. കൊലപാതകവും അക്രമവും അഴിമതിയും ധൂർത്തുമാണ് സി.പി.എമ്മിന്റെ മുഖമുദ്ര. അഴിമതിപ്പണം പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ് പാർട്ടി അക്കൗണ്ട് മരവിപ്പിക്കാൻ ഇടയാക്കിയത്. സംസ്ഥാനം ഇത്രയേറെ സാമ്പത്തിക തകർച്ചയ്ക്ക് വഴി വച്ചത് മുൻ ധനമന്ത്രി തോമസ് ഐസക് പിന്തുടർന്ന നയങ്ങളാണ്. മസാല ബോണ്ട് ഉൾപ്പെടെയുള്ളവ ഇതിനു വഴി വച്ചത്.
പിണറായി വിജയൻ നടത്തുന്ന അഴിമതികൾക്ക് കൂട്ടുഹനിൽക്കുകയാണ് ബി.ജെ.പി. ഈ സഹായമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. സ്വർണക്കടത്ത് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം നടക്കാത്തതും ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ്. മോദിയെയും അമിത്ഷായേയും വിമർശിക്കാൻ പിണറായി താൽപര്യം കാണിക്കാറില്ല. സി.പി.എമ്മിന് അധികാരത്തിൽ തുടരണമെങ്കിൽ ബി.ജെ.പിയുടെ പിന്തുണ അനിവാര്യമാണെന്നും ഇതാണ് ഇവർ തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |