SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.41 PM IST

മാസപ്പടി കേസിൽ വിധി 19ന്

massappadi-case

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി 19ന് വിധി പറയും. ഇന്നലെ വിധി പറയാനിരുന്നത് ജഡ്ജി എം.വി. രാജകുമാര 19ലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിക്ക് അനധികൃതമായി കരിമണൽ ഖനനാനുമതി ലഭിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിലെ ആരോപണം. അനുമതി ലഭിച്ച ശേഷമാണ് വീണയക്ക് സി.എം.ആർ.എൽ മാസപ്പടി നൽകിയതെന്നും ഹർജിയിലുണ്ട്. സി.എം.ആർ.എൽ ഉടമ എസ്.എൻ. ശശിധരൻ കർത്ത, സി.എം.ആർ.എൽ, കെ.എം.എം.എൽ, ഐ.ആർ.ഇ, എക്‌സാലോജിക് എന്നിവരാണ് എതിർ കക്ഷികൾ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യുവിന്റെ ആദ്യ ആവശ്യം. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റി. ഇതിലാണ് 19ന് വിധി പറയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIAJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.