തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി 19ന് വിധി പറയും. ഇന്നലെ വിധി പറയാനിരുന്നത് ജഡ്ജി എം.വി. രാജകുമാര 19ലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിക്ക് അനധികൃതമായി കരിമണൽ ഖനനാനുമതി ലഭിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിലെ ആരോപണം. അനുമതി ലഭിച്ച ശേഷമാണ് വീണയക്ക് സി.എം.ആർ.എൽ മാസപ്പടി നൽകിയതെന്നും ഹർജിയിലുണ്ട്. സി.എം.ആർ.എൽ ഉടമ എസ്.എൻ. ശശിധരൻ കർത്ത, സി.എം.ആർ.എൽ, കെ.എം.എം.എൽ, ഐ.ആർ.ഇ, എക്‌സാലോജിക് എന്നിവരാണ് എതിർ കക്ഷികൾ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യുവിന്റെ ആദ്യ ആവശ്യം. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റി. ഇതിലാണ് 19ന് വിധി പറയുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |