പാരിപ്പള്ളി: വേളമാനൂർ വിലവൂർക്കോണം ചെന്തിപ്പിൽ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ യുവാവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ മണ്ണയം കോളനി സ്വദേശികളായ രാഹുൽ ഭവനിൽ ചന്ദു (22), കടയിൽവീട്ടിൽ അരുൺ (24) എന്നിവരെ പാരിപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയുമായ മണ്ണയം കോളനിയിൽ സ്നേഹൻ (23) ഒളിവിലാണ്. വിലവൂർക്കോണം കൃഷ്ണലീലയിൽ അതുൽ കൃഷ്ണനാണ് (28) വെട്ടേറ്റത്.
ബുധനാഴ്ച രാത്രി 9ന് ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടയിലേയ്ക്ക് ചന്ദു പെപ്പർ സ്പ്രേ അടിച്ചു. ഇത് അതുൽകൃഷ്ണനും കൂട്ടുകാരും ചോദ്യം ചെയ്തതിലുളള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. രാത്രി ഉത്സവ പരിപാടി കണ്ടുകൊണ്ടിരുന്ന അതുൽകൃഷ്ണനെ മാരകായുധങ്ങളുമായി എത്തിയ പ്രതികൾ മൂവരും ചേർന്ന് ആക്രമിച്ചു. ഒന്നാം പ്രതിയായ സ്നേഹൻ വാളു കൊണ്ട് അതുൽ കൃഷ്ണന്റെ മൂക്കിന് വെട്ടി. കഴുത്തിനു നേരെയുള്ള രണ്ടാമത്തെ വെട്ട് ഇടതു കൈ കൊണ്ട് തടഞ്ഞു. ഇടത് കൈയ്ക് മുറിവേറ്റു. തടസം പിടിക്കാനെത്തിയ അതുലിന്റെ സുഹൃത്ത് അമൽകുമാറിനെയും പ്രതികൾ അക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി എസ്.എച്ച്.ഒ കെ.കണ്ണൻ, എസ്.ഐമാരായ സുബ്രമഹ്ണ്യൻ പോറ്റി, രാമചന്ദ്രൻ, പ്രകാശ്, എ.എസ്.ഐ ജയൻ, സി.പി.ഒമാരായ അരുൺ, രവിശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ചന്ദു,അരുൺ എന്നിവരെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |