തിരുവനന്തപുരം:യു.ഡി.എഫ്.സഥാനാർത്ഥികളുടെ പ്രചാരണത്തിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി 20 ന് എത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ യോഗങ്ങളിലാവും അവർ പ്രസംഗിക്കുക.
. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 21 ന് സംസ്ഥാനത്തെത്തും. രണ്ടു ദിവസങ്ങളിൽ വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. മറ്റൊരു ദേശീയ നേതാവ് വൃന്ദകാരാട്ടും എത്തുന്നുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തും ഉച്ച കഴിഞ്ഞ് 2 ന് മട്ടന്നൂർ നിന്നും ഇരിട്ടിയിലേക്കുള്ള റോഡ് ഷോയിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. വൈകിട്ട് നാലിന് വടകര മണ്ഡലത്തിലുള്ള നാദാപുരത്തും 5.30ന് കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളിയിലും രാത്രി 7.30 ന് പൊന്നാനി മണ്ഡലത്തിലെ താനൂരിലുമെത്തും.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് ഇതിന് പുറമെ യു.ഡി.എഫ് പ്രചാരണത്തിന്റെ അവസാന ഘട്ടം പൊലിപ്പിക്കാൻ എത്തുന്നത്.എൻ.ഡി.എ യുടെ പ്രചാരണത്തിന് ഇനി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി തുടങ്ങിയ നേതാക്കളാണ് എത്താനുള്ളത്. ഇവരുടെ സന്ദർശന തിയതി സംബന്ധിച്ച് അന്തിമ രൂപമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |