മഴയിൽ വെള്ളക്കെട്ടും...
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട വികസിപ്പിക്കൽ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേക്കുള്ള റോഡിന്റെ വീതികൂട്ടൽ ജോലികളാണ് ഇപ്പോൾ ഉൗർജിതം. ഇടതുഭാഗത്തെ വീതികൂട്ടൽ വാഴക്കാല ജംഗ്ഷനോട് അടുത്തു. പാലാരിവട്ടം പി.ഒ.സിക്ക് ശേഷമുള്ള ഭാഗം മുതൽ വലതുഭാഗത്ത് റോഡ് നിർമ്മാണവും കഴിഞ്ഞ ദിവസം ആരംഭിച്ചു. വാഴക്കാല, പടമുഗൾ തുടങ്ങിയ ഇടങ്ങളിൽ ഇതിനു സമാന്തരമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികളും കലുങ്കുകളുടെ ഇരുവശങ്ങൾ പുനർ നിർമ്മിക്കുന്ന ജോലികളുമെല്ലാം നടക്കുന്നുണ്ട്. ഈ ജോലികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് വളരെ വേഗത്തിൽ രണ്ടാം ഘട്ടത്തിന്റെ പ്രധാന നിർമ്മാണം തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവീസ് ആരംഭിക്കാനാണ് പദ്ധതി.
ഗതാഗത കുരുക്കേറി
വീതികൂട്ടൽ ജോലിയെ തുടർന്ന് പാലാരിവട്ടം പാലം മുതൽ പടമുഗൾ ജംഗ്ഷൻ വരെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ ഏഴ് വരെയുമാണ് വലിയ പ്രശ്നം. മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണ സമയത്ത് ഇടറോഡുകൾ ടാർ ചെയ്ത് വൃത്തിയാക്കിയിരുന്നു. ഇത്തവണ അത്തരം ജോലികൾ ചെയ്തിട്ടില്ലാത്തതിനാൽഇടറോഡുകൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നവർ കുറവാണ്.
വെള്ളക്കെട്ടും...
വീതികൂട്ടലിന്റെ ഒരു ഘട്ടം പൂർത്തിയായ ചിലയിടങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും രൂക്ഷമായി. പുതിയതായി നിർമ്മിച്ച കാനയിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. ആലിൻചുവട് ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ ദിവസത്തെ ഒറ്റ മഴയിൽ ഇവിടെ വെള്ളക്കെട്ടുണ്ടായി. അതോടെ ഗതാഗതകുരുക്കുമായി. ഏറെനേരത്തിനു ശേഷമാണ് വെള്ളം വലിഞ്ഞത്.
മെട്രോ രണ്ടാം ഘട്ട പാത- പിങ്ക് ലൈൻ
നിർമ്മാണം-ഒരേസമയം ആറ് സ്ഥലങ്ങൾ കേന്ദ്രീകരിച്ച്
പാലാരിവട്ടം-ചെമ്പുമുക്ക് ഭാഗത്ത് ഡക്ട്, ഡ്രെയിൻ പ്രീകാസ്റ്റ് ജോലികൾ എന്നിവ 90 ശതമാനത്തോളം പൂർത്തിയായി
രണ്ടാംഘട്ട പദ്ധതി ചെലവ്- 1,957 കോടി
കേന്ദ്രസർക്കാർ - 338.75 കോടി
സംസ്ഥാന സർക്കാർ- 555.18 കോടി
പദ്ധതിയുടെ ഫണ്ടിംഗ് ഏജൻസിയ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ
ഇൻവെസ്റ്റ്മെന്റ് ബാങ്ക്(എ.ഐ.ഐ.ബി)- 1016.24 കോടി
പി.പി.പി മാതൃകയിൽ സമാഹരിക്കുന്നത്- 46.88 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |