SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.46 AM IST

18 മണിക്കൂറിനുള്ളിൽ കൊലപാതക പ്രതികളെ പിടിച്ച് അഭിമാനമായി അടിമാലി പൊലീസ്

police

അടിമാലി: 18 മണിക്കൂറിനുള്ളിൽ കൊലപാതക പ്രതികളെ പിടിച്ച് അടിമാലി പൊലീസ് അഭിമാനമായി മാറി. അടിമാലി ടൗണിൽ കുര്യൻസ് ആശുപത്രിക്ക് മുകളിൽ നെടുവേലി കിഴക്കേതിൽ ഫാത്തിമ്മ (70) കൊല്ലപ്പെട്ട കേസിലെ പ്രതികളെയാണ് അടിമാലി പൊലീസിന്റെ മികവ് ഒന്നുകൊണ്ട് മാത്രം പിടികൂടിയത്. സംഭവം നടക്കുന്നത് 5 മണിക്കാണ്. അടിമാലി പൊലീസ് വിവരം വിവരം അറിയുന്നത് 7.15ന്. തുടർന്ന് പ്രതികളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കിയ ശേഷം ഉണർന്ന് പ്രവർത്തിച്ച പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. പ്രതികളുടെ വിവരങ്ങൾ മനസ്സിലാക്കിയ പൊലീസ് പ്രതികളുടെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചു. തുടർന്ന് അടിമാലിയിൽ നിന്ന് ടാക്സി വിളിച്ച ഡ്രൈവർ പ്രതികളെ ക്കുറിച്ച് പൊലീസിന് വിവരം നൽകുന്നു. 10 മണിയോടെ അടിമാലി പൊലീസിന്റെ 5 അംഗ സംഘം പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. കോതമംഗലത്ത് ടാക്സി കാറിൽ എത്തിയ പ്രതികൾ എറണാകുളത്തെത്തി ഫോൺ സ്വിച്ച് ഓഫ് ആക്കി. എറണാകുളത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്നു. തുടർന്ന് രാവിലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക്. തൃശ്ശൂരിൽ എത്തിയ ഇരുവരും രൂപം മാറ്റം വരുത്തി തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് തീരുമാനിച്ചു. എന്നാൽ ഇതിനിടയിൽ കവിതയുടെ ഫോൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ഇരുവരുടെയും ലോക്കേഷൻ മനസ്സിലാക്കി ഇവർ സഞ്ചരി രുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ലൊക്കേഷൻ മനസ്സിലാക്കി യാത്ര തുടർന്നു. ഇടുക്കി ഡിവൈ.എസ്.പി സാജു വർഗ്ഗീസിന്റെ ഇടപെടലിനെ തുടർന്ന് തുടർന്ന് പാലക്കാട് എ.എസ്.പി അശ്വതി ജിജിയുടെ സഹായം തേടി. കുഴൽ മന്ദത്ത് വെച്ച് ഒരു മണിയോടെ ഇരുവരും സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് തടഞ്ഞ് നിറുത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തതിനെ പിന്നാലെ അടിമാലി പോലീസിന്റെ അഞ്ചഗം സംഘം പ്രതികളെ കസബ പൊലീസ് സ്റ്റേഷനിൽ നിന്നും ഏറ്റെടുക്കുകയായിരുന്നു. അടിമാലി പ്രിൻസിപ്പൽ എസ്.ഐ അഭിരാം സി.എസ്, എസ്.ഐ അബ്ബാസ് ടി.എം., സി.പി.ഒമാരായ ടി.എ. ഹാരിസ്, സജിമോൻ കെ.എ, ദീപു പി.എസ് എന്നിവരുടെ സംഘത്തിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ സംഭവം നടന്ന് 18 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്. അല്ലാത്ത പക്ഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്ന് രക്ഷപ്പെടുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.