പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘം
മുംബയ്: നടൻ സൽമാൻ ഖാന്റെ മുംബയിലെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾക്ക് വാഹനം നൽകിയവരാണിവർ. വെടിവച്ചത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയുടെ സംഘത്തിലെ രണ്ടുപേരെന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്കായി മുംബയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
അക്രമികളിൽ ഒരാൾ ബിഷ്ണോയുമായി ബന്ധമുള്ള പിടിക്കിട്ടാപ്പുള്ളി ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചിറിഞ്ഞിട്ടില്ല. അക്രമികൾ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു.
താരത്തിന്റെ ബാന്ദ്രയിലെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഞായറാഴ്ച് പുലർച്ചെ 5 മണിയോടെയാണ് ആക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തത്. ഈസമയം, സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നു. ചുവരിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തതോടെ വിദേശ നിർമ്മിത തോക്കാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദാത്വം ലോറൻസിന്റെ സഹോദരൻ അൻമോൽ ബിഷ്‌ണോയ് ഏറ്റെടുത്തെങ്കിലും പൊലീസ് പ്രതികരിച്ചിട്ടില്ല. നേരത്തേയും ഇതേ സംഘത്തിന്റെ ഭീഷണി സൽമാന് നേരെയുണ്ടായിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് സൽമാന്. രാജ് തക്കാറെയും മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയും താരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |