SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.31 PM IST

''കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല''; ഫേസ്ബുക്ക് കുറിപ്പുമായി കെ വിദ്യ

k-vidya

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ലെന്നും വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ. ഫേസ്ബുക്കിലാണ് വിദ്യയുടെ ദീർഘമായ കുറിപ്പ്. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച് പരാജയപ്പെട്ട് ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. പഴയപടി ഒരു ജീവിതം.. അതിനി സാദ്ധ്യമല്ല.. പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം.. അതും സംശയമാണ്..ഇതിനിടയിൽ ഏതോ ഒരിട്ടാവട്ടത്ത് കുറേയേറെ മരുന്നുകളുടെ കൂടെയാണ് ജീവിതമെന്ന് വിദ്യ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്. അദ്ദേഹത്തിന് നൽകാൻ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സെൻസിറ്റീവ് ആയ പുരുഷൻ എന്റെ അച്ഛനായിരുന്നു.അവസാനത്തെ ട്രെയിൻ യാത്രയ്ക്കു മുൻപ് ഇടനെഞ്ചോട് ചേർത്ത് പിടിച്ച് അതുവരെ അപ്രകാരം ചെയ്യാത്ത ഒരാൾ അങ്ങനെ ചെയ്തു.


കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേൽ വിലാസവുംകൊണ്ട് ഏതാണ്ട് ഒരു വർഷക്കാലമായി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് എന്റെ വീട്ടുകാരുടെ പോക്ക്..കൂട്ടത്തിൽ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച് പരാജയപ്പെട്ട് ആശുപത്രി കിടക്കയിൽ കിടക്കുകയാണ്.ഉറങ്ങുമ്പോൾ ഹാഷിമിന്റെയും നിഷയുടെയും ഷാനിയുടെയും ഒക്കെ ഘോര ഘോരം പ്രസംഗങ്ങളാണ് കാതിലേക്ക് കുത്തിയിറങ്ങുക.. സത്യത്തിൽ ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി. ഉറക്ക കുറവിനുള്ള മരുന്ന് കഴിച്ച് തുടങ്ങി.. പിന്നെ അത് പലതായി.. ജീവിതത്തിന്റെ ഒറ്റയാൾ പോരാട്ടം നടക്കുന്നത് അവിടെ മാത്രമാണ്.


അപ്പോൾ ഒന്നോർത്തു നോക്കുകയായിരുന്നു. പഴയ പടി ഒരു ജീവിതം.. അതിനി സാധ്യമല്ല.. പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം.. അതും സംശയമാണ്..ഇതിനിടയിൽ ഏതോ ഒരിട്ടാവട്ടത്ത് കൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം. എല്ലാവർക്കും എന്നെ കുറിച്ചറിയാൻ ഉള്ളതൊക്കെ എന്നെക്കാൾ നന്നായി പത്രക്കാരും മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്..ഇനി എന്ത് പറയാൻ എന്നായിരുന്നു ആദ്യം.


ഒരു മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാൻ പേടിയാണ്..അവർ കണ്ടുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളിലോ പൊതിഞ്ഞെടുത്ത ന്യൂസ് പേപ്പർ കഷണങ്ങളിലോ എന്റെ ചിരിക്കുന്ന മുഖമുണ്ടാകുമോ എന്ന പേടി.വിദ്യയല്ലേ എന്ന് ചോദിക്കുമോ എന്ന ഭയം.വെറും വിദ്യയല്ല..കള്ളി വിദ്യയല്ലെ എന്ന് വിരല് ചൂണ്ടുമോ എന്ന ഭയം.. അത്രമാത്രം ആഘോഷിക്കപ്പെട്ട് തീർന്ന ഒരു സ്‌പെസ്മിൻ ആകയാൽ ഈ ഭയത്തിൽ അല്പം കഴമ്പുണ്ട് താനും..


ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയത് കൊണ്ടാകാം..പുറത്ത് കടക്കാൻ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ പോകുകയാണ്‌. നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട് പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാൻ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്''.

തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ.വിദ്യയ്‌ക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കരിന്തളം ഗവ.കോളേജിൽ ജോലി ചെയ്യുന്നതിനിടെ വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമായി ഹാജരാക്കിയെന്നാണ് കുറ്റപത്രം. ഈ വ്യാജ സർട്ടിഫിക്കറ്റ് വിദ്യയ്ക്ക് സർക്കാർ ശമ്പളം ലഭിക്കാൻ അനുവദിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ജൂൺ 27നാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.

കരിന്തല കോളേജിലെ ഒരു വർഷത്തെ സേവനത്തിനിടെ വിദ്യ നേടിയത് 2,78,250 രൂപയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉദുമ ഗവൺമെന്റ് കോളേജിലെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നേടിയ കെ രജിതയെ മറികടന്ന് വിദ്യ വ്യാജരേഖ ചമച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

കരിന്തളം കോളേജിൽ സ്ഥാനം ലഭിക്കാൻ കെ രജിതയ്ക്ക് ആദ്യ നിയമനം നഷ്ടമായതിനെ തുടർന്ന് വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. അട്ടപ്പാടി കോളേജിൽ ജോലി ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടെ പ്രിൻസിപ്പൽ വിദ്യയുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ ആധികാരികത ചോദ്യം ചെയ്തതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K VIDYA, SFI, FRAUD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.