ചെന്നൈ: വിമാനത്തിൽ വച്ച് 15കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും അയർലൻഡിൽ സോഫ്റ്റ് വെയർ എൻജിനിയറുമായ 31കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലാണ് അറസ്റ്റ്.
ഞായറാഴ്‌ച ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി യാത്രചെയ്തിരുന്നത്. കുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി. ലൈംഗികാതിക്രമം നേരിട്ടപ്പോൾ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോട് വിവരം പറഞ്ഞു. കാബിൻ ക്രൂവിനെയും വിവരമറിയിച്ചു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വീട്ടിലേക്ക് പോയ കുടുംബം പിന്നീട്
പരാതി നൽകിയത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |