ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം, ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 4,650 കോടി രൂപ മൂല്യമുള്ള സാധനങ്ങൾ. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തിൽ നിന്ന് 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.
3,475 കോടിയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പിടികൂടിയത്. 395.39 കോടി പണവും 489 കോടി മൂല്യമുള്ള 3,58,00000 ലക്ഷം ലിറ്റർ മദ്യവും 2000 കോടിയുടെ മയക്കുമരുന്നും 562 കോടിയുടെ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും 1,142 കോടി മൂല്യം വരുന്ന മറ്റ് സാധനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 778 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. ഗുജറാത്തിൽ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴ്നാട്ടിൽ നിന്ന് 460ഉം മഹാരാഷ്ട്രയിൽ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് 10 കോടിയുടെ പണവും രണ്ടു കോടിയുടെ മദ്യവും 14 കോടിയുടെ മയക്കുമരുന്നുമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |