SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.58 PM IST

തൃശൂർ പൂരത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്

തൃശൂർ: തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിപ്പിച്ച സർക്കുലറിനെതിരെ

തിരുവമ്പാടി- പാറമേക്കാവ് ദേവസ്വവും ആന ഉടമകളും രംഗത്തെത്തി.

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമേ വനംവകുപ്പിന്റെ ഡോക്ടർമാർ ആനകളെ വീണ്ടും പരിശോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. അതിനുശേഷമേ ആനകളെ എഴുന്നള്ളിക്കാൻ സാധിക്കൂവെന്നും ഉത്തരവിൽ പറയുന്നു. നിലവിലെ ആനപരിശോധന സംവിധാനങ്ങളെ പൂർണമായും ഒഴിവാക്കിയാവും പുതിയത് വരിക. ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആർ.ആർ.ടി സംഘം നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യത്തിൽ ആനകളെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നാണ് ഉടമകളുടെ നിലപാട്. അതേസമയം,

കഴിഞ്ഞദിവസത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ ഉത്തരവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ആനയുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉത്തരവാദി ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പുതിയ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഇരു ദേവസ്വവും യോഗം ചേരും. ആന ഉടമകളുമായി ചർച്ചയും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POORAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.