കോട്ടയം : പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയയെ (75) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നതിനായി 23 ന് മാറ്റി. കോട്ടയം ജില്ലാ കോടതിയാണ് വിധി പറയുന്നത്. സംഭവത്തിൽ കാസർകോട് സ്വദേശി സതീശ് ബാബു (35) ആണ് പ്രതി. 2015 ഏപ്രിൽ 15 ന് പുലർച്ചെ 1.30 നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. മോഷണത്തിനാണ് പ്രതി മഠത്തിൽ കയറിയത്. ശബ്ദം കേട്ട് ബഹളം വെച്ച സിസ്റ്ററിനെ പ്രതി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിസ്റ്റർ ജോസ് മരിയയുടെത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിലവിൽ സിസ്റ്റർ അമലകൊലക്കേസിൽ തിരുവന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് സതീശ് ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |