മുംബയ്: സംസ്ഥാനത്ത് എൻ.ഡി.എ സഖ്യത്തിലെ നാലു ലോക്‌സഭ സീറ്റുകളിലെ തർക്കത്തിൽ തീരുമാനമായില്ല. രത്നാഗിരി- സിന്ധുദുർഗ്, താനെ, പാൽഘർ, ഔറംഗാബാദ് മണ്ഡലങ്ങളിലാണ് ബി.ജെ.പിയും ശിവസേന ഷിൻഡെ വിഭാഗവുമായുള്ള വടംവലി തുടരുന്നത്. ശിവസേനയുടെ പരമ്പരാഗത മണ്ഡലങ്ങളായ താനെ, രത്നാഗിരി- സിന്ധുദുർഗ് എന്നിവ പിടിച്ചെടുക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിള്ളലുണ്ടാക്കിയിരിക്കുന്നത്. രത്നാഗിരി- സിന്ധുദുർഗിലെ സിറ്റിംഗ് എം.പി വിനായക് റാവുത്ത് ഉദ്ധവ് പക്ഷത്തിനൊപ്പമാണ്. അദ്ദേഹത്തിനെതിരെ ശിവസേനയിലെ ഷിൻഡെ പക്ഷം മത്സരിക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിരുന്നു. ഇവിടെ മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി പദ്ധതി. മുഖ്യമന്ത്രി ഷിൻഡെയുടെ തട്ടകമായ താനെയിൽ ബി.ജെ.പി അവകാശവാദം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അദ്ദേഹം. നേരത്തെ തർക്കത്തിലുണ്ടായിരുന്ന മുംബയ് സൗത്ത്, നാസിക് സീറ്റുകൾ ഷിൻഡെ പക്ഷത്തിനു വിട്ടുകൊടുക്കാൻ ബി.ജെ.പി സന്നദ്ധത അറിയിച്ചതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |