ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കണ്ടെയ്‌നർ കപ്പലിലുള്ള 17 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെടുന്ന പ്രകാരം അവരെ മോചിപ്പിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി. കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും പോകാം. മോശം കാലാവസ്ഥയെ തുടർന്ന് കപ്പലിന് നങ്കൂരമിടാൻ കഴിയാത്തതിനാൽ ജീവനക്കാരുമായി ബന്ധപ്പെടാനുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നീക്കം നടന്നില്ല. പേർഷ്യൻ ഗൾഫിലെ കാലാവസ്ഥ തെളിഞ്ഞാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്ന് ഇറാൻ പ്രതിനിധി അറിയിച്ചു. കപ്പലിലുള്ള റഷ്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് പൗരൻമാരും സുരക്ഷിതരാണെന്ന് ഇറാജ് ഇലാഹി പറഞ്ഞു.
ഇസ്രയേലിന്റെ മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനം അവർ അവകാശപ്പെടുന്നത് പോലെ മെച്ചമല്ലെന്ന് തെളിയിക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇലാഹി പറഞ്ഞു. ഇസ്രയേൽ ഒരു അന്താരാഷ്ട്ര നിയമ നിയമങ്ങളും പാലിക്കുന്നില്ല. ധാർമ്മിക തത്ത്വങ്ങളും അവർക്ക് ബാധകമല്ല. ഇറാന്റെ സൈനിക ഓപ്പറേഷൻ മേഖലയുടെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാനാണ്. സംഘർഷത്തിൽ ഇന്ത്യയ്‌ക്ക് ക്രിയാത്മകമായ പങ്കുവഹിക്കാൻ കഴിയുമെന്നും ഇറാജ് ഇലാഹി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |