വി.എസ്.എസ്.സിയുടെ കണ്ടുപിടിത്തം
തിരുവനന്തപുരം:റോക്കറ്റുകളുടെ ശേഷിയും കാര്യക്ഷമതയും സുരക്തിത്വവും കൂട്ടാൻ സഹായിക്കുന്ന കാർബൺ നോസിൽ വികസിപ്പിച്ച് വി.എസ്.എസ്.സി.
ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻനായരുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് നേട്ടം കൈവരിച്ചത്. ഗഗൻയാൻ ഉൾപ്പെടെ സുപ്രധാന ദൗത്യങ്ങൾക്ക് പുതിയ കണ്ടുപിടിത്തം പ്രയോജനപ്പെടും
പി.എസ്.എൽ.വി. റോക്കറ്റിൽ നാല് ഭാഗങ്ങളുണ്ട്. അതിൽ ഉപഗ്രഹം സൂക്ഷിക്കുന്ന നാലാമത്തെ ഭാഗമായ പി.എസ്.4ൽ രണ്ട് എൻജിനുകളാണുള്ളത്. ഇതിൽ ഇന്ധനം ജ്വലിപ്പിക്കുമ്പോൾ പുറത്തേക്ക് വായുവിനെ തളളുന്ന രണ്ട് നോസിലുകളുണ്ട്. ഇതിന്റെ ശക്തിയിലാണ് റോക്കറ്റ് മുന്നോട്ട് കുതിക്കുന്നത്. നിലവിൽ കൊളംബിയം അലോയ് ലോഹമുപയോഗിച്ചുള്ള നോസിലാണ് ഉപയോഗിക്കുന്നത്. അതിന് പകരം പുതുതായി വികസിപ്പിച്ച കാർബൺ ലോഹമുപയോഗിച്ച് നോസിൽ നിർമ്മിക്കാമെന്നാണ് വി.എസ്.എസ്.സി.കണ്ടെത്തിയത്. ഇതിലൂടെ റോക്കറ്റിന്റെ വിക്ഷേപണശേഷി 15കിലോഗ്രാം കൂട്ടാനാകും.ഒരുകിലോഗ്രാം വിക്ഷേപിക്കുന്നതിന് 6000 ഡോളാറാണ് ചെലവ്.സിലിക്കൺ കാർബൈഡിന്റെ പ്രത്യേക ആന്റിഓക്സിഡേഷൻ ആവരണമാണ് നോസിലിന്റെ സവിശേഷത. ഇത് ഓക്സിഡൈസിങ് പരിതസ്ഥിതികളിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു. പുതിയ കണ്ടുപിടിത്തം നോസിലിന്റെ താപപ്രേരിത സമ്മർദങ്ങൾ കുറയ്ക്കുക മാത്രമല്ല, തുരുമ്പ് പിടിക്കുന്നതിനെതിരായ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യും.
മാർച്ച് 19ന് 60 സെക്കൻഡ് ഹോട്ട് ടെസ്റ്റിൽ പുതിയ നോസിലിന്റെ ശേഷി ഐഎസ്ആർഒ ഉറപ്പാക്കി. ഏപ്രിൽ രണ്ടിന് 200 സെക്കൻഡ് നീണ്ട രണ്ടാം ഹോട്ട് ടെസ്റ്റും നടത്തി. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ (ഐപിആർസി) ഹൈആൾട്ടിറ്റ്യൂഡ് ടെസ്റ്റ് (എച്ച്എടി) കേന്ദ്രത്തിലായിരുന്നു പരീക്ഷണം.
പുതിയ നോസിൽ റോക്കറ്റുകളിൽ ഉപയോഗിക്കുന്നതിന് ഇനി രണ്ടുതരം സുരക്ഷാ,ഗുണനിലവാര പരിശോധനകൾ കൂടി കടക്കാനുണ്ട്. അത് പൂർത്തിയായാൽ നിലവിലെ റോക്കറ്റുകളിലും ഐ.എസ്.ആർ.ഒയുടെ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളുകളിലും ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |