പീരുമേട്: വാഗമണ്ണിൽ നിന്നും അനധികൃതമായി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന പത്ത് ലിറ്റർ വിദേശമദ്യം എക്‌സൈസ് പിടികൂടി . ഇന്നലെ പുലർച്ചേ അഞ്ചുമണിയോടെ നടന്ന പരിശോധനയ്ക്കിടെ വാഗമണ്ണിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നമദ്യം പിടികൂടിയത്. വാഹന ഉടമയായ ഷിൻസോ കെ ജോസിനെ അറസ്റ്റ് ചെയ്തു.മദ്യം കടത്താൻ ഉപയോഗിച്ച് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു. തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസമായി പീരുമേട് മണ്ഡലത്തിലെ ബീവറേജ് ഷോപ്പുകൾ എല്ലാം അവധിയിലാണ് .ഇതിന്റെ മറവിൽ മദ്യം വാങ്ങി വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടയിലാണ് എക്‌സൈസിന്റെ പിടിയിലാകുന്നത്.
സ്പെഷ്യൽ ഡ്രൈവിൽ 28 കേസുകൾ
ലോക്സഭാ ഇലക്ഷന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിന് കീഴിൽ 28 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ പതിനഞ്ചോളം അബ്കാരി കേസുകളും 13 കഞ്ചാവ് കേസുകളും ഉണ്ട് .ഈ മാസം ഒന്നു മുതൽ പതിനേഴാം തീയതി വരെ 335 ലിറ്റർ കോടയും15 ലിറ്റർ ചാരായവുംപിടിച്ചെടുത്തിട്ടുണ്ട്കൂടാതെ 50 ലിറ്റർഅനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുംപിടിച്ചെടുത്തു. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഊർജ്ജിതമായ പരിശോധനകളാണ്പീരുമേടിന്റെ വിവിധ മേഖലകളിൽഎക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത് റവന്യൂ , പൊലീസ് ,വനം വകുപ്പ് ,മറ്റ് സ്‌പെഷ്യൽ സ്‌ക്വാർഡുകൾ എന്നിവർ ചേർന്ന് സംയുക്തമായാണ് പരിശോധനകൾ നടത്തി വരുന്നത് കൂടാതെഅനധികൃത മദ്യ വില്പന അടക്കം ശ്രദ്ധയിൽപ്പെട്ടാൽപൊതുജനങ്ങൾക്ക് എക്‌സൈസിനെ അറിയിക്കാൻ24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പീരുമേട്ടിൽ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |