നെടുങ്കണ്ടം: അനധികൃത കള്ളു വിൽപ്പന നടത്തിയ കള്ളു ചെത്തുകാരനെ എക്‌സൈസ് സംഘം പിടികൂടി. നെടുംകണ്ടം ഇല്ലിക്കാനം പുതുപ്പറമ്പിൽ അഭിലാഷിനെയാണ് (42) 20 ലിറ്റർ കള്ളും 350 രൂപയുമായി പിടികൂടിയത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിങ്ങനെ അതിർത്തി താലൂക്കുകളിൽ ഡ്രൈ ഡേയാണ്. ഇതിനെ മറികടന്ന് പൊതു സ്ഥലത്ത് വെച്ച് കന്നാസിലെ കള്ള് കുപ്പികളിലേയ്ക്ക് നിറയ്ക്കുന്നതിനിടയിലാണ് അഭിലാഷ് എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഇ.എച്ച്. യൂനുസ്, എൻ.വി. ശശീന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷനേജ്, വി.ജെ. ജോഷി, ബൈജു സോമരാജ് എന്നിവർ നേതൃത്വം നൽകി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |