SignIn
Kerala Kaumudi Online
Wednesday, 19 June 2024 12.11 PM IST

ലക്നൗ വീണ്ടും സൂപ്പറായി

ipl

ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ലക്നൗ സൂപ്പർ ജയ്‌ന്റ്സ് വിജയവഴിയിൽ തിരിച്ചെത്തി.

രവീന്ദ്ര ജഡേജയുടെ അർദ്ധ സെഞ്ച്വറിയുടേയും (പുറത്താകാതെ 57), ഇതിഹാസ താരം എം.എസ് ധോണിയുടെ (പുറത്താകാതെ 9 പന്തിൽ 28) മിന്നാലാക്രമണത്തിന്റെയും പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിക്കിറങ്ങിയ. ലക്നൗ ഓപ്പണർമാരായ ക്യാപ്ടൻ കെ.എൽ രാഹുലിന്റെയും ( 53 പന്തിൽ 82), ക്വിന്റൺ ഡി കോക്കിന്റെയും (54) അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ ഒരോവർ ബാക്കിനിൽക്കെ പ്രശ്നമില്ലാതെ വിജയലക്ഷ്യത്തിലെത്തി (180/2). ഇരുവരും 15 ഓവറിൽ 134 റൺസിന്റെ കൂട്ടുകെട്ടണ്ടാക്കി ടീമിന്റെ വിജയത്തിന് അടിത്തറയിട്ടു. ഡി കോക്കിനെ പുറത്താക്കി മുസ്തഫിസുർ റഹ്മാനാണ് കൂട്ടുകെട്ട് പൊളിച്ചത്. രാഹുൽ 9 ഫോറും 3 സിക്സും ഡി കോക്ക് 5 ഫോറും 1 സിക്സും നേടി. നിക്കോളാസ് പുരാനും (12 പന്തിൽ 23), സ്റ്റോയിനിസും (8) പുറത്താകാതെ നിന്നു.

സീസണിൽ മികച്ച ഫോമിലുള്ല ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടിയാണ് ചെന്നൈയെ 170 കടത്തിയത്. 2 സിക്സും 3 ഫോറും ധോണിയുടെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. നാലാമനായി ഇറങ്ങിയ ജഡേജ 40 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെയാണ് 57 റൺസെടുത്തത്. മോയിൻ അലി (30), അജിങ്ക്യ രഹാനെ(36) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്രുനാൽ പാണ്ഡ്യ ലക്നൗവിനായി 2 വിക്കറ്റ് വീഴ്‌ത്തി. പോയിന്റ് ടേബിളിൽ ലക്നൗ അഞ്ചാമതും ചെന്നൈ മൂന്നമതുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.