കൊച്ചി: സഭയ്ക്കും സിറോ മലബാർ സിനഡിനും വിരുദ്ധമായി പ്രവർത്തിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത വൈദികരെ സഭയിൽനിന്ന് പുറത്താക്കണമെന്ന് 'അൽമായശബ്ദം" ആവശ്യപ്പെട്ടു. സിനഡിന്റെ തീരുമാനം അവഗണിച്ച് കുർബാന നടത്തുന്നത് നിയമവിരുദ്ധമാണ്. വിഭാഗീയത അവസാനിപ്പിച്ച് സിനഡ് അംഗീകരിച്ച ഏകീകൃതരീതി നടപ്പാക്കണം. 50 ലക്ഷത്തോളം അംഗങ്ങളുള്ള സിറോ മലബാർ സഭയിലെ എല്ലാവരോടും ആലോചിക്കുന്നത് പ്രായോഗികമല്ല. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും പലരും വ്യത്യസ്തരീതിയിൽ വ്യാഖ്യാനിക്കുമെങ്കിലും ആത്യന്തികമായി ഔദ്യോഗിക നിലപാടിന് കീഴ്‌പ്പെടണം. എതിരായി നിൽക്കുന്നവർ സഭയ്ക്ക് പുറത്തായിരിക്കുമെന്നുംകൺവീനർ ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ, അനി പോൾ, സി.വി. ഡേവീസ്, ജോണി പിടിയത്ത് എന്നിവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |