കുന്നംകുളം: ഇയ്യാലിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ സ്വദേശികളായ അരിപ്പറമ്പിൽ വീട്ടിൽ മുരളി (41), വാക്കുളങ്ങര വീട്ടിൽ അക്ബർ (43) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
195000 രൂപ വില വരുന്ന കേബിളുകളാണ് പ്രതികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കേച്ചേരി റോഡിലെ ഇയ്യാൽ പാടത്തിന് സമീപത്ത് സ്ഥാപിച്ചകേബിളുകളാണ് പ്രതികൾമോഷ്ടിക്കാൻ ശ്രമിച്ചത്. കേബിളുകൾ ഡൗൺ ആകുന്നത് മാനേജരുടെ ഫോണിലേക്ക് മെസേജ് വന്നതോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ കേബിൾ മുറിച്ചു കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായി കണ്ടെത്തിയത്.
തുടർന്ന് കുന്നംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |