കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ഉന്നയിച്ച പരാതിക്കെതിരെ മറു പരാതിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ശൈലജയ്ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും
അതിന് . പിന്നിൽ താനാണെന്നുമാണ് ആരോപണം. എന്നാൽ അത്തരമൊരു ദൃശ്യമോ മോർഫ് ചെയ്ത ഫോട്ടോയോ താനോ തന്റെ പാർട്ടിക്കാരോ കണ്ടിട്ടില്ല. ഇല്ലാത്ത വീഡിയോയുടെ പേരിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ പരാതി നൽകുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
അശ്ലീല വീഡിയോയുടെ തെളിവ് ആവശ്യപ്പെട്ടപ്പോൾ താനങ്ങനെ പറഞ്ഞിട്ടേയില്ല എന്നാണിപ്പോൾ പറയുന്നത്. അശ്ലീല വീഡിയോ മോർഫ് ചെയ്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ പ്രചരിപ്പിച്ചെന്നാണ് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞത്. . തനിക്കും അമ്മയില്ലേയെന്നു വരെ ചോദിച്ചത് വലിയ പ്രയാസം സൃഷ്ടിച്ചു ഇക്കാര്യത്തിൽ രേഖാമൂലം ഇലക്ഷൻ കമ്മിഷന് പരാതി നൽകുമെന്നും ഷാഫി പറഞ്ഞു.
അതേ സമയം സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ പറഞ്ഞഉ.. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ട്. തിരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല. സൈബർ ഇടത്തിൽ അധാർമിക നീക്കം ഉണ്ടായി. സൈബർ ആക്രമണമാണ് വടകരയിൽ ചർച്ച എന്നത് ശരിയല്ല. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു, അതിന് മാദ്ധ്യമങ്ങളെ ഉപയോഗിച്ചു. ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |