കുന്നംകുളം: ചെമ്പുകമ്പികൾ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി ഖാലിദ് മുഹമ്മദ് അലി (42), ഗുണശേഖരന്റെ ഭാര്യ മുരുകായി (49) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം യേശുദാസ് റോഡിൽ പ്രവർത്തിക്കുന്ന ഷൈൻ ഇലക്ട്രോ പ്ലേറ്റിംഗ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികളാണ് മോഷ്ടിച്ചത്.
സ്ഥാപനത്തിൽ നിന്ന് കുറച്ചുദിവസമായി ചെമ്പുകമ്പികൾ മോഷ്ടിച്ചിരുന്നു. ഇത് ആക്രി വിൽപ്പനശാലകളിൽ വ്യാപാരസ്ഥാപന ഉടമ അറിയിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ ചെമ്പുകമ്പികൾ വിൽക്കാനെത്തിയ ഇതര സംസ്ഥാനക്കാരെ പിടികൂടി. പരിശോധനയിൽ മോഷണം പോയവയാണെന്ന് കണ്ടെത്തി. തുടർന്ന് കുന്നംകുളം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |